കന്നിമാസം പൂത്തു നിന്ന
അരളിച്ചെടിയുടെ മുള്ളാലെ
വിണ്ടു കീറിയ നീലരശ്മികൾ
ഇന്നെന്റെ ശയ്യയിലെങ്ങുമെങ്ങും .
കണ്ണുകളിലാകെ വിടർന്ന
ഇടവപ്പാതിയുടെ കേളികൊട്ട്
തകൃതിയായ് ഇന്നെന്റെ
ഉത്സവപ്പറമ്പിലേക്കും .
നരച്ച കോമരങ്ങളും
ചുട്ടു പഴുക്കുന്ന മനസ്സുകളും
ഒന്നിക്കുന്ന കോവിലകം -
ഇന്നവിടെയാകുന്നു
എന്റെ കവിതയിലെ
നാറാണത്തു ഭ്രാന്തൻ.
ഇന്നിവനാകുന്നു
എന്റെ ജലരേഖയിൽ
തൊടുന്ന പാട്ടുകാരൻ .
അതേത് കോവിലകം
ReplyDelete